തിരുവനന്തപുരം: ഓൺലൈനിലൂടെ പരിചയപ്പെട്ട കാമുകിയെ വീട്ടുകാരറിയാതെ കടത്തിക്കൊണ്ടുപോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് പെൺകുട്ടി ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. കോലിയക്കോട് പൂലന്തറയിൽ ഇന്നുപുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനത്തിന് പൊലീസ് എത്തിയതോടെയാണ് സിനിമാ സ്‌റ്റൈൽ ഒളിച്ചോട്ടത്തിന്റെ വിവരം പുറത്തറിഞ്ഞത്.
സംഭവം ഇങ്ങനെ: കാഞ്ഞിരപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിയും വിഴിഞ്ഞം സ്വദേശിയായ ഷമീർ എന്ന ഇരുപത്തിനാലുകാരനും തമ്മിൽ പ്രണയത്തിലായിരുന്നു. ഓണ്‍ലൈനിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളവിവരം വീട്ടുകാർക്ക് അറിയാമായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്നാണ് രക്ഷിതാക്കൾ പെൺകുട്ടിയാേട് പറഞ്ഞത്. ഇതോടെയാണ് പെൺകുട്ടിയെ വിളിച്ചിറക്കി കടത്തിക്കൊണ്ടുപോകാൻ ഷമീറും ബന്ധുക്കളായ ചിലരും ചേർന്ന് തീരുമാനിച്ചത്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ കാമുകിയുമായി വിഴിഞ്ഞത്തേക്ക് വരുന്നതിനിടെയായിയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകട കാരമെന്നാണ് പൊലീസ് പറയുന്നത്. ഹക്കീം (24), സുബൈദ് (24) എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. വാഹനത്തിൽ പെൺകുട്ടിയെ കണ്ട പൊലീസ് ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന വിവരം വീട്ടുകാരും അറിയുന്നത്. തുടർന്ന് ഒളിച്ചോട്ടവിവരവും പൊലീസറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |