ഭോപ്പാൽ:മദ്ധ്യപ്രദേശിൽ മുൻ കോൺഗ്രസ് എം.എൽ.എ സുലോചന റാവത്തും മകൻ വിശാൽ റാവത്തും ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാനത്തെ മൂന്നിടങ്ങളിൽ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണിത്. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരും അംഗത്വം എടുത്തത്. ജോബത്തിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു സുലോചന. 1998ലും 2008ലും കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എയായിരുന്നു. അതേസമയം റാവത്തിന് പാർട്ടിയെ വഞ്ചിച്ച ചരിത്രമുണ്ടെന്ന് കോൺഗ്രസ് വക്താവ് സയിദ് സഫർ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സുലോചനയെ സ്ഥാനാർത്ഥിയാക്കുമോ എന്ന കാര്യം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |