അഴീക്കോട്: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഴീക്കലിലെ സ്വകാര്യ ബോട്ട് റിപ്പയർ യാർഡിൽ നിന്ന് ഒഴുകിപ്പോയ അഞ്ചുബോട്ടുകളിൽ രണ്ടെണ്ണം തകർന്ന നിലയിൽ കണ്ടെത്തി. ഏച്ചൂരിലെ സന്തോഷ്, അഴീക്കലിലെ ലതീഷ് എന്നിവർ പങ്കാളികളായ ചന്ദനശ്രീ, കണ്ണൂർ അണ്ടത്തോടിലെ ഇ.പി റസാക്കിന്റെ ഉടമസ്ഥതയിലുള്ള റഫാദ്, ഫാത്തിമ, റസീൽ, സ്റ്റാർ ഓഫ് ഗോഡ് എന്നീ ബോട്ടുകളാണ് ഒഴുകിപ്പോയത്.
സ്റ്റാർ ഓഫ് ഗോഡ് ബോട്ട് ഒഴുകി പോകുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടതിനാൽ ഉടൻ തീരത്തേക്ക് അടുപ്പിക്കാൻ സാധിച്ചു. റഫാദ് , ഫാത്തിമ എന്നീ ബോട്ടുകൾ 4 മണിക്കൂർ നേരത്തെ തിരച്ചലിനൊടുവിൽ ഞായറാഴ്ച പുലർച്ചെ അഞ്ചിന് തകർന്ന നിലയിൽ കരക്കെത്തിച്ചു. റസീൽ എന്ന ബോട്ട് അഴിമുഖത്തിന് സമീപം കണ്ടെത്തി. ചന്ദനശ്രീ ബോട്ടിനായി തിരച്ചിൽ തുടരുകയാണ്. മറൈൻഎൻഫോർസ്‌മെന്റും കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തെരച്ചിലിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |