കോഴിക്കോട്: ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടർ അടിച്ചുമാറ്റുന്നത് പതിവാക്കിയ വിരുതൻ ഒടുവിൽ പിടിയിലായി. കുരുവട്ടൂർ പഞ്ചായത്തിലെ പുല്ലാളൂർ മുതുവന പറമ്പിൽ വീട്ടിൽ ഷനീദ് അറാഫത്താണ് (30) അറസ്റ്റിലായത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഇങ്ങനെ അൻപതോളം പേരുടെ സ്കൂട്ടർ കവർന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. മടക്കയാത്രയ്ക്കിടെ എന്തെങ്കിലും വാങ്ങിക്കാനോ അതല്ലെങ്കിൽ വീട്ടിലെത്തി നിറുത്തുമ്പോഴോ താക്കോലെടുക്കാതെ പോവുന്നവരുടെ വണ്ടി നിമിഷനേരത്തിനിടയിൽ കടത്തുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ച സ്‌കൂട്ടറുകൾ പലയിടത്തായി പണയം വെച്ച് കിട്ടുന്ന പണം ചീട്ടു കളിക്കാനാണ് ഉപയോഗിച്ചിരുന്നത്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ത്രീകളുടെ സ്‌കൂട്ടർ പതിവായി മോഷണം പോകുന്നത് പൊലീസിന് വലിയ തലവേദനയായിരുന്നു. ചേവായൂർ ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയതോടെയാണ് കവർച്ചാപരമ്പര തെളിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |