ഇസ്ലാമാബാദ് : പാക്- അഫ്ഗാൻ അതിർത്തിയിൽ സൈനികർക്ക് നേരേ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു പൊലീസ് ഇൻസ്പെക്ടറും ഉൾപ്പെടുന്നു. വടക്കൻ വസീരിസ്ഥാനിൽ
പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. സൈനികരുടെ വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ പാക് പട്ടാളക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ പാക് സൈനികർക്ക് നേരെ ഭീകരാക്രമണം നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |