കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്കുള്ള ആർ ടി പി സി ആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നിരക്ക് 500 രൂപയാക്കിയ നടപടി പുനപരിശോധിക്കാനും ലാബ് ഉടമകളുമായി ചർച്ച ചെയ്ത് പുതിയ നിരക്ക് നിശ്ചയിക്കാനും ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്.
സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകളാണ് കോടതിയെ സമീപിച്ചത്. നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നായിരുന്നു ലാബ് ഉടമകള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നാണ് സർക്കാർ ആര്‍ ടി പി സി ആര്‍ നിരക്ക് 500 ആയി കുറച്ചത്. വിപണിയില്‍ ടെസ്റ്റിന് വേണ്ട ഉപകരണങ്ങള്‍ക്ക് 240 രൂപ മാത്രമാണ് ചെലവെന്നും ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് സംസ്ഥാനത്ത് 1700 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |