തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ . ഒരു ബെഞ്ചിൽ ഒരു കുട്ടിയേ മാത്രമേ ഇരുത്താവൂ എന്ന് സർക്കാർ മാർഗരേഖ. എൽ.പി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യു,പി തലം മുതൽ ഒരു ക്ലാസിൽ 20 കുട്ടികൾ വരെ ആകാമെന്നും മാർഗ രേഖയിൽ പറയുന്നു ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറും.
ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല. സ്കൂ( തുറന്ന ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ മാർഗരേഖ നാളെ പുറത്തിറക്കിയേക്കും.
വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തിൽ കർശന നിയന്ത്രണം. കൂട്ടം കൂടി ക്ലാസുകളിൽ കുട്ടികളിരിക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം. മാർഗരേഖ അനുസരിച്ച് മൂന്ന് ബാച്ചായി കുട്ടികളെ തിരിക്കേണ്ടിവരും. ബാച്ച് തയ്യാറാക്കുന്നതിന് സ്കൂളുകൾക്ക് സ്വാതന്ത്ര്യം നൽകും. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഒരുമിച്ച് ഇടവേള പാടില്ല. അതനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |