പത്തനംതിട്ട : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. ജില്ലയിലെ കന്നുകാലികൾക്ക് കുളമ്പു രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായി നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് എന്നിവരടങ്ങുന്ന 105 സ്വകാഡുകളെ ജില്ലയിലെ 53 പഞ്ചായത്തുകൾ, നാലു മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ വെറ്ററിനറി ഡോക്ടർമാർ മേൽനോട്ടം നിർവഹിക്കും. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രുസല്ലോസിസ് രോഗം നിയന്ത്രിക്കാൻ കൂടിയാണ് കുത്തിവയ്പ്പ് നടത്തുന്നത്. ആറ്മാസം ഇടവിട്ട് നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പാണിത്.
നവംബർ 3 വരെ
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം ഓമല്ലൂരിൽ ഇന്ന് വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.പദ്ധതിയുടെ ഭാഗമായി 6 മുതൽ നവംബർ 3 വരെ പ്രതിരോധ കുത്തിവയ്പ് നടക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ. അജി, ജന്തു രോഗ നിവാരണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. തോമസ് ജേക്കബ്. പി.ആർ.ഒ ഡോ.എബി കെ .എബ്രഹാം എന്നിവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |