കൊച്ചി: ''ഹോലോ...ഗുഡ് മോർണിംഗ്. ഞാൻ സുമേഷ് ( യഥാർത്ഥ പേരല്ല). സർ, ക്ഷമിക്കണം.. സാറിന്റെ ഗുഗിൾ പേ അക്കൗണ്ടിലേക്ക് 1000 രൂപ മാറി അയച്ചുപോയി. തിരിച്ചിട്ടു തന്നാൽ വളരെ ഉപകാരമായിരിക്കും.'' അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിലും, ഇത്തരം ഡയലോഗിൽ വീണ് തുക തിരിച്ച് നൽകുമ്പോൾ കരുതൽ വേണം. അല്ലെങ്കിൽ നിമിഷ നേരം കൊണ്ട് അക്കൗണ്ട് കാലിയാകും ! പണം തട്ടിയെടുക്കാനുള്ള പുതിയ നമ്പറാണിത്. സംസ്ഥാനത്ത് അടുത്തിടെ മാത്രം നിരവധിപ്പേർ മണിറിട്ടേണിൽ കുടുങ്ങി. കൊച്ചിയിലും തട്ടിപ്പിൽ വീണവരുടെ എണ്ണത്തിന് കുറവില്ല.
1000 രൂപ തിരിച്ചയക്കാനുള്ള റിക്വസ്റ്റിനൊപ്പം എനി ഡെസ്ക്കെന്ന ആപ്പിന്റെയടക്കം ലിങ്ക് ചേർത്ത് ഇവർ മൊബൈൽ പണമിടപാട് ആപ്പുകളിലേക്ക് അയക്കും. ഈ മെസേജ് ഓപ്പൺ ആകുന്നതോടെ, ഫോണിന്റെ സ്ക്രീൻ റെക്കാഡും ബാങ്ക് വിവരങ്ങളും തട്ടിപ്പുകാരിലേക്ക് കൈമാറും. പണം തിരിച്ച് അയക്കാൻ പിൻനമ്പർ ടൈപ്പ് ചെയ്യുന്നതടക്കം റെക്കോഡ് ചെയ്തിട്ടുണ്ടാകും. ബാങ്ക് വിവരം കൂടി തട്ടിപ്പുകാരിലേക്ക് എത്തുന്നതോടെ പണം പിൻവലിക്കൻ കൂടുതൽ എളപ്പമാകും. ചെറു തുകകളായാണ് ഇവർ പണം പിൻവലിക്കുക. എറണാകുളത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 1300 വീതം എട്ട് തവണയാണ് നഷ്ടപ്പെട്ടത്.
എനി ഡെക്സ്
സ്ക്രീൻ റെക്കാഡിംഗ് ആപ്പാണ് എനി ഡെക്സ്. ഇത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ സ്ക്രീനിലെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാനാകും. തട്ടിപ്പുകാർ ഈ ആപ്പ് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് സൈബർ പൊലീസിന് കൂടുതൽ വെല്ലുവിളിയായത്. മുംബയിൽ 70ലക്ഷം തട്ടിയതിന് പിന്നാലെ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകൾ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിലും പിന്നിലെ ചതിക്കുഴികളെക്കുറിച്ചും ജനങ്ങൾക്ക് ജാഗ്രത നിർദേശം നിൽകിയിരുന്നു.
നിരവധി പേർ പരാതിയുമായി സമീപിച്ചിട്ടുണ്ട്. ഇത്തരം ഇടപാടുകളിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളണം
സൈബർ സെൽ
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |