ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ എഴുനൂറോളം യാത്രക്കാരെ പത്തുദിവസത്തെ നിർബന്ധിത ക്വാറന്റൈനിലേക്ക് അയച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്കുശേഷം എത്തിയ യാത്രക്കാരെയാണ് ആർ ടി പി സി ആർ ടെസ്റ്റിനുശേഷം ക്വാറന്റൈനിലാക്കിയത്. ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ളവർ യാത്രക്കാരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ നിയമം അനുസരിച്ച് ഇന്ത്യയിലേക്ക് വരുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും യാത്രതുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പ് ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയിരിക്കണം. ഇവർക്ക് പത്തുദിവസത്തെ ക്വാറന്റൈനും നിർബന്ധമാണ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് ഇന്ത്യയും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്.
കഴിഞ്ഞദിവസമാണ് കേന്ദ്രം അന്താരാഷ്ട്രാ യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ചത്. ഇതിലാണ് ബ്രിട്ടനിൽ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്.പുതിയ മാർഗ നിർദ്ദേശപ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.
ബ്രിട്ടീഷ് , കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം ഇന്ത്യ ഇതിനകം പിൻവലിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ സാധാരണ സ്റ്റാമ്പ് വിസയ്ക്ക് അപേക്ഷിക്കണം. ഇന്ത്യൻ പൗരന്മാരുടെ പ്രവേശനത്തിന് ഈ രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇന്ത്യ നടപടികൾ കടുപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |