കൊച്ചി: കേരളത്തിലെ ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേരളാ ഹൈക്കോടതി. ആരാധനാലയങ്ങൾ യുദ്ധക്കളമല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരുപക്ഷവും ഓർക്കണമെന്ന് കോടതി പറഞ്ഞു. സമാധാനം നിലനിർത്തുകയെന്നതിനാകണം പ്രഥമ പരിഗണനയെന്നും ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊലീസിനെ ഉപയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് അവസാന മാർഗം മാത്രമായിരിക്കണമെന്നും കോടതി നിർദേശിച്ചു. കോടതി നിർദേശങ്ങൾ ചർച്ച ചെയ്ത് മറുപടി നൽകാൻ സമയം വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. 1934ലെ ഭരണഘടന പ്രകാരം തന്നെ പള്ളികൾ ഭരിക്കപ്പെടണമെന്ന് കോടതി നിർദേശിച്ചു. 2017ലെ സുപ്രീം കോടതി വിധിയോടെ സഭയില്‍ രണ്ട് പക്ഷങ്ങള്‍ ഇല്ലാതായി എന്നും ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തില്‍ പങ്കാളിയാകാമെന്നും കോടതി നിലപാടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |