ലക്‌നൗ: ആറു വർഷം കൊണ്ട് കേന്ദ്രസർക്കാർ മൂന്നുകോടി കുടുംബങ്ങളെ ലക്ഷപ്രഭുക്കൾ ആക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഒരുക്കിയ ആസാദി 75 കാമ്പെയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''2014ന് ശേഷം കേന്ദ്രസർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഒരുകോടി 13 ലക്ഷം വീടുകൾ നിർമിച്ചുനൽകി. 50 ലക്ഷത്തിലേറെ വീടുകൾ പാവങ്ങൾക്ക് നൽകി.
ഈ കാലയളവിൽ മൂന്നുകോടി ജനങ്ങൾ പ്രധാനമന്ത്രി ആവാസ യോജനയിലൂടെ ലക്ഷപ്രഭുക്കളായി. ഓരോ വീടിനും എത്ര വില വരുമെന്ന് ആലോചിച്ച് നോക്കിയാൽ മതി. എന്നിട്ടും പ്രതിപക്ഷം തന്നെ ലക്ഷ്യമിടുകയാണ്. യോജന പ്രകാരം നൽകിയ വീടുകളിൽ 80 ശതമാനത്തിന്റെയും ഉടമകളോ സഹഉടമകളോ സ്ത്രീകൾ ആണെന്നും' മോദി പറഞ്ഞു.
പ്രസംഗത്തിനിടെ സമാജ്‌വാദി പാർട്ടിയെ പേരു പറയാതെ മോദി ആക്രമിച്ചു. 2017ന് മുമ്പ് സംസ്ഥാനത്തിന് 18,000 വീടുകൾ അനുവദിച്ചെങ്കിലും അന്നത്തെ സർക്കാർ 18 വീടുകൾ പോലും നിർമിച്ചില്ലെന്ന് മോദി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |