തിരുവനന്തപുരം: വ്യവസായ വകുപ്പിലെ സ്ഥിര നിയമനങ്ങൾക്കായി പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു.
ബോർഡ് രൂപീകരിക്കുന്നതിന്റെ കരട് നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. നവംബറോടെ ബോർഡ് നിലവിൽ വരും.
വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും കരാർ നിയമനങ്ങളിൽ കാലാവധി നിശ്ചയിക്കാൻ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തൊഴിലവസരങ്ങൾ ഓൺലൈൻ വഴി പ്രദർശിപ്പിക്കുന്നത് പരിഗണനയിലാണ്. മാനേജിംഗ് ഡയറക്ടർമാരുടെ നിയമനത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കേരളത്തിൽ മികച്ച വ്യവസായ അന്തരീക്ഷം
മികച്ച വ്യവസായിക അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ലോക ഡെവലപ്മെന്റ് റിപ്പോർട്ടിൽ ഇൻവെസ്റ്റേഴ്‌സ് ക്ളൈമറ്റിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നാടിനെതിരെ വികാരം ഇളക്കി വിടാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് മന്ത്രി
പറഞ്ഞു.
മന്ത്രിയുടെ മറ്റ് മറുപടികൾ
₹പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വ്യവസായ പാർക്കുകളാക്കി മാറ്റുന്നത് പരിഗണിക്കും.
₹മത്സ്യ കയറ്റുമതിയിൽ തമിഴ്നാടിനെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തി. മത്സ്യസമ്പത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉദ്പന്നങ്ങൾ ലക്ഷ്യമിട്ട് ചേർത്തലയിൽ മത്സ്യ സംസ്കരണ പാർക്ക് രണ്ട് മാസത്തിനകം ആരംഭിക്കും.
ചെറുകിട വ്യവസായങ്ങൾ കൂടുതൽ മലപ്പുറം ജില്ലയിൽ
പ്രവാസികൾക്ക് വ്യവസായ സംരംഭങ്ങൾക്ക് രണ്ട് കോടിയുടെ വായ്പ പദ്ധതി നോർക്ക നടപ്പാക്കുന്നുണ്ട്. കൊവിഡ് പാക്കേജിന്റെ ഭാഗമായി സംരംഭങ്ങൾക്ക് രണ്ട് കോടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.
വളരെ ചെറിയ വരുമാനമുള്ള പ്രവാസികൾക്ക് കുടുംബശ്രീ വഴി നാനോ സംരംഭങ്ങൾക്കായി രണ്ട് ലക്ഷം രൂപ വരെയുള്ള പദ്ധതിയും നടപ്പാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |