തിരുവനന്തപുരം: നിയമസഭയിൽ ഇന്ന് കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ ഭേദഗതി ബിൽ, കേരള ധാതുക്കൾ അവകാശങ്ങൾ നിക്ഷിപ്തമാക്കൽ ബിൽ, കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ എന്നിവ പരിഗണനയ്ക്കെത്തും.
സമ്മേളനം അവസാനിപ്പിക്കുന്ന നവംബർ 11 വരെയുള്ള കാര്യപരിപാടികളിലും ധാരണയായിട്ടുണ്ട്. നവംബർ രണ്ടിന് പരിഗണിക്കാനിരുന്ന ഉപധനാഭ്യർത്ഥന ചർച്ച നവംബർ 11ലേക്ക് മാറ്റി. അന്നുതന്നെ ധനവിനിയോഗ ബില്ലും ചർച്ച കൂടാതെ പാസ്സാക്കും. നാളെയും വരുന്ന തിങ്കളാഴ്ചയും രണ്ട് വീതം ബില്ലുകളാണ് പരിഗണിക്കുക. കഴിഞ്ഞ ദിവസം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലുൾപ്പെടെയുള്ള നാല് ബില്ലുകൾ ചൊവ്വാഴ്ച പാസ്സാക്കും. ബുധനാഴ്ച മൂന്ന് ബില്ലുകൾ പരിഗണിക്കും. ബുധനാഴ്ച കഴിഞ്ഞാൽ പിന്നീട് 20നേ സഭയുള്ളൂ. ദീപാവലിയായതിനാൽ നവംബർ നാലിനും സഭ ചേരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |