SignIn
Kerala Kaumudi Online
Thursday, 25 April 2024 3.51 PM IST

സംവരണ ഉദ്യോഗം തട്ടിയെടുത്തവരെ പുറത്താക്കണം: കെ.പി.എം.എസ്

reservation

തിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയും എസ്.എസ്.എൽ.സി ബുക്കിലെ ജാതി കോളത്തിൽ കൃത്രിമം കാണിച്ചും പട്ടികജാതി സംവരണ ഉദ്യോഗങ്ങൾ തട്ടിയെടുത്തവരെ പുറത്താക്കണമെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള പുലയർ മഹാസഭ ആവശ്യപ്പെട്ടു.

ജാതി തട്ടിപ്പു നടത്തി പട്ടികജാതിക്കാർക്കുള്ള സർക്കാർ ജോലി തട്ടിയെടുത്തവരെ പരസ്യമായി സഹായിച്ച് സംരക്ഷിക്കുന്ന നടപടിയാണ് കിർത്താഡ്‌സും അന്വേഷണ ഏജൻസികളും കഴിഞ്ഞ നാലുവർഷമായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. സംവരണ തട്ടിപ്പു സംബന്ധിച്ച് 2017 മുതൽ സംസ്ഥാന സർക്കാരിന് പലവട്ടം പരാതികൾ നൽകിയെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ നില തുടർന്നാൽ ശക്തമായ ജനകീയ സമരം നടത്താൻ നിർബന്ധിതമാകുമെന്ന് കെ.പി.എം.എസ്‌ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ചെറുവയ്ക്കൽ അർജുനൻ, സോഷ്യലിസ്റ്റ് എസ്.സി / എസ്.ടി സെന്റർ സംസ്ഥാന പ്രസിഡന്റ് ഐ.കെ. രവീന്ദ്രരാജ്, ജില്ലാ സെക്രട്ടറി എസ്. എസ്. അജയകുമാർ, ആർ. ദിലീപ്‌കുമാർ എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESERVATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.