കോട്ടയം : കൊവിഡ് കാലത്തെ പ്രതിസന്ധി മറികടന്ന് കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി. ഏഴുമാസം കൊണ്ട് നാലു ലക്ഷം ഇറച്ചിക്കോഴികളെയാണ് പദ്ധതിയിലൂടെ വിപണിയിലെത്തിച്ചത്. കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ഏഴാം മാസം കടക്കുമ്പോൾ വിറ്റുവരവ് അഞ്ചു കോടി രൂപയാണ്. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ബ്രീഡർ ഫാമുകളിൽ നിന്നുള്ള മുട്ട വിരിയിച്ചാണ് വളർത്തുന്നതിനുള്ള കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത്. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് ഫാമുകൾക്ക് നൽകുന്നത്. എറണാകുളം കോഴിത്തീറ്റ സംഭരണകേന്ദ്രത്തിൽ നിന്നാണ് എല്ലാ ഫാമുകളിലേക്കും തീറ്റ എത്തിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമാണ് കോഴിഫാമുകൾ പരിപാലിക്കുന്നത്.
പൊതുവിപണിയേക്കാൾ 10 - 15 രൂപ ലാഭം
ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഔട്ട് ലെറ്റുകൾ വഴി പൊതുവിപണിയേക്കാൾ 10 ശതമാനം വിലക്കുറവിലാണ് ഇറച്ചി ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 47 ഫാമുകളിലാണ് ഇറച്ചിക്കോഴികളെ വളർത്തുന്നത്.
ഏഴുമാസം : 5 കോടി വിറ്റുവരവ്
കോഴി ഇറച്ചിയുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ലാഭകരമാക്കാനുമുള്ള നടപടികളുടെ ഭാഗമായി ജില്ലയിൽ കുടുംബശ്രീയുടെ ഹാച്ചറിയും കോഴിത്തീറ്റ സംഭരണ കേന്ദ്രവും ആരംഭിക്കും
അഭിലാഷ് ദിവാകർ, ജില്ലാ കോ-ഓർഡിനേറ്റർ
ജില്ലയിൽ 17 ഔട്ട്ലറ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |