കുറവിലങ്ങാട്: കാളികാവ് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ അഞ്ച് കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പതിവ് ക്ഷേത്ര മോഷ്ടാക്കളേയും അടുത്തിടെ ജയിലിൽ മോചിതരായവരേയു തിരയുന്നുണ്ട്.
30,000 രൂപ കവർന്നതായാണ് സംശയം. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം. ശ്രീകോവിലുകളുടെ മുന്നിലെ കാണിക്കവഞ്ചി കമ്പിവടി ഉപയോഗിച്ച് തകർക്കുകയായിരുന്നു. കറൻസി നോട്ടുകളാണ് അപഹരിച്ചത്. ഭണ്ഡാരത്തിലെ പണം 3 മാസം മുൻപാണ് അവസാനമായി എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |