കൊച്ചി: കൊവിഡ് ഒന്നാം ഡോസ് വാക്‌സിനേഷനിൽ സംസ്ഥാനത്ത് ആദ്യമായി നൂറ് ശതമാനം കൈവരിച്ചതിന് പിന്നാലെ രണ്ടാം ഡോസ് വാക്സിൻ പൂർത്തിയാക്കാൻ ജില്ലയിൽ തീവ്രയത്നം ആരംഭിച്ചു. മൂന്നു മാസത്തിനകം സമ്പൂർണ വാക്‌സിൻ പ്രതിരോധമാണ് ജില്ല ലക്ഷ്യമിടുന്നതെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു.നിലവിൽ 47.48 ശതമാനത്തിലെത്തി നിൽക്കുന്ന വാക്‌സിനേഷൻ മൂന്നു മാസത്തിനകം നൂറിലെത്തിക്കാൻ ബഹുതല പദ്ധതികൾക്ക് രൂപം നൽകും. സർക്കാർ ആശുപത്രികൾ, ഔട്ട് റീച്ച് സെന്ററുകൾ, സ്‌പോൺസർ എ ജാബ് പദ്ധതിയിൽ വരുന്ന സ്വകാര്യ ആശുപത്രികൾ, കോളേജുകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകൾ, സന്നദ്ധ സംഘടനകൾ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പുകൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയും വാക്‌സിൻ സ്വീകരിക്കാൻ സൗകര്യമുണ്ട്. ഓൺലൈൻ ബുക്ക് ചെയ്യുന്നവർക്കായി ഒക്ടോബർ 16 വരെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |