പാലക്കാട്: വളാഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതി കേസിൽ കോടതിവിധി പറയുന്ന ദിവസം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വളാഞ്ചേരി കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷരീഫ് (42) ആണ് മലമ്പുഴ ജില്ലാ ജയിലിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ആത്മഹത്യാ ശ്രമം.
മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വിധി കേൾക്കാൻ പോകും മുമ്പ് കുളിക്കാൻ കയറിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ചത്. പൊലീസ് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാൽ പൊലീസ് ജീപ്പിൽ മഞ്ചേരി കോടതിയിൽ എത്തിച്ചു.
നിർമ്മാണത്തൊഴിലാളിയായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഉമ്മുസൽമ എന്ന സ്ത്രീയുമായി അടുപ്പത്തിലായത്. ഭാര്യയും മക്കളുമുള്ള പ്രതി പിന്നീട് ഉമ്മുസൽമയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |