ജനീവ: ലോകത്ത് കുട്ടികളുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന രോഗങ്ങളിൽ ആദ്യ പട്ടികയില്‍ വരുന്ന മലേറിയയെ പ്രതിരോധിക്കാൻ വികസിപ്പിച്ച വാക്‌സിനായ മോസ്‌ക്വിരിക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. 1987ൽ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്ലാക്‌സോ മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച വാക്സിൻ കുട്ടികളിൽ വ്യാപകമായി ഉപയോഗിക്കാൻ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തു.
ഡബ്ലിയു.എച്ച്.ഒയുടെ വാക്‌സിൻ ഉപദേശക സമിതി യോഗത്തിലാണ് മലേറിയയ്‌ക്കെതിരെ തീരുമാനം. ഇത് ചരിത്രനിമിഷമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറൽ ടെഡ്രോസ് അഥാ ഗെബ്രിയേസസ് പ്രതികരിച്ചു.
ആഫ്രിക്കയിൽ കുട്ടികൾക്കിടയിൽ വ്യാപകമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മോസ്‌ക്വിരിക്‌സിന് 30 ശതമാനമാണ് ഫലപ്രാപ്തി. നാലു ഡോസ് വരെ നൽകണം.