ഇസ്ലാമാബാദ്: ദക്ഷിണ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ഇന്നലെ രാവിലെ അനുഭവപ്പെട്ട ഭൂകമ്പത്തിൽ 24 മരണം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 150ൽ അധികം പേർക്ക് പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്. ബലൂചിസ്ഥാനിലെ ഹാർനെയി നഗര മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഉറങ്ങിക്കിടക്കുന്നതിനിടെ മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞുവീണാണ് കൂടുതൽ മരണവും സംഭവിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും വൈദ്യുതിബന്ധമില്ലാത്തതും മൊബൈല്‍ റേഞ്ച് നഷ്ടമായതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതിബന്ധം തകരാറിലായതിനാൽ പല ആശുപത്രികളിലും ടോർച്ച് വെളിച്ചത്തിലാണ് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |