കൊച്ചി: ലോട്ടറി തൊഴിലാളികൾക്ക് മുടങ്ങിയ ഓണം ഉത്സവബത്തയുടെ രണ്ടാംഗഡു ഈ മാസംതന്നെ വിതരണം ചെയ്യാൻ ലോട്ടറി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെയും ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി. ലോട്ടറി തൊഴിലാളി ക്ഷേമനിധി കണക്കിലെ പിഴവുമൂലം 12,556 തൊഴിലാളികൾക്കാണ് രണ്ടാംഗഡു ലഭിക്കാതെ പോയത്.
ലോട്ടറി മേഖലയിലെ വ്യാപകമായ തട്ടിപ്പുകൾ നേരിടാൻ ശക്തമായ അന്വേഷണം നടത്താനും തീരുമാനമായി. എഴുത്ത് ലോട്ടറി, ഓൺലൈൻ ലോട്ടറി വ്യാപാരം എന്നിവക്കെതിരെ അന്വേഷണം നടത്തി സർക്കാരിനും പൊലീസിനും റിപ്പോർട്ട് നൽകും.
ജനുവരി മുതൽ ഞായറാഴ്ചയും നറുക്കെടുപ്പ്
ജനുവരി മുതൽ ഞായറാഴ്ചകളിലും കേരള ലോട്ടറി നറുക്കെടുപ്പ് നടക്കും. ഇന്നലെ ചേർന്ന ലോട്ടറി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. പൗർണമി ലോട്ടറിയാണ് നറുക്കെടുക്കുക. 40 രൂപ ടിക്കറ്റിന്റെ ഒന്നാംസമ്മാനം 80ലക്ഷം രൂപയാണ്. ഇപ്പോൾ ഞായറാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്നത് മാറ്റിവയ്ക്കുന്ന ലോട്ടറികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |