തിരുവനന്തപുരം: ശോഭാസുരേന്ദ്രനെ ബി.ജെ.പി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്താത്തത് തന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് പാർട്ടിയിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനാൽ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നു രാജിവച്ചയാളാണ് ബി.ജെ.പി എറണാകുളം മേഖലാ മുൻ പ്രസിഡന്റ് എ.കെ. നസീർ. ആ വ്യക്തിയെ പുനഃസംഘടനയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. കേന്ദ്രസർക്കാരിന്റെ ഒരു പ്രധാനപ്പെട്ട ബോർഡിലേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്യാനിരിക്കെയാണ് നേതൃത്വത്തിനെതിരെ ഗുരുതര പരാമർശങ്ങൾ നസീർ നടത്തിയത്. മാദ്ധ്യമങ്ങൾക്ക് തെറ്റായ വാർത്തകൾ നൽകുന്നവരെ തിരിച്ചറിഞ്ഞെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സസ്‌പെൻഡ് ചെയ്‌തു
പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് ബി.ജെ.പി എറണാകുളം മുൻ മേഖലാ പ്രസിഡന്റ് എ.കെ. നസീറിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്‌തതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |