കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആലപ്പുഴ തുറവൂർ സ്വദേശി ബിജു കോട്ടപ്പള്ളിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
2017 ഡിസംബർ 29 ന് തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ് മോൻസൺ ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു.സഹോദരൻ വഴിയാണ് തന്നെ ഇയാൾ ബന്ധപ്പെട്ടത്. സ്വർണം പണയംവച്ചെങ്കിലും പണം തരണമെന്നും, 20 ദിവസത്തിനകം തിരിച്ചു തരുമെന്നും മോൻസൺ ഉറപ്പുനൽകി. തുടർന്ന് ഭാര്യയുടെ സ്വർണം പണയം വച്ച് 2018 ജനുവരിയിൽ പണം നൽകി. എന്നാൽ ഒരു വർഷത്തിന് ശേഷവും പണം തിരികെ തന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.
പണം ചോദിച്ചപ്പോൾ മോൻസൺ തനിക്ക് ഒരു വണ്ടി കൈമാറി, ഇത് പൊളിക്കാൻ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസിലായതെന്നും ബിജു ആരോപിച്ചു. പണയംവച്ച സ്വർണം തിരിച്ചെടുക്കാൻ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും,പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |