ന്യൂഡൽഹി: രാജ്യത്തെ എട്ട് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നാല് ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാനുമുള്ള സുപ്രീംകോടതി ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കി. ജസ്റ്റിസുമാരായ രാജേഷ് ബിൻഡാൽ (അലഹബാദ്), രഞ്ജിത് വി. മോറെ (മേഘാലയ), സതീഷ് ചന്ദ്ര ശർമ്മ (തെലങ്കാന), പ്രകാശ് ശ്രീവാസ്തവ (കൊൽക്കത്ത), ആർ.വി. മളീമഠ് (മദ്ധ്യപ്രദേശ്), റിതുരാജ് അശ്വതി (കർണാടക), അരവിന്ദ് കുമാർ (ഗുജറാത്ത്), പ്രശാന്ത് കുമാർ മിശ്ര (ആന്ധ്ര) എന്നിവരെയാണ് പുതിയ ചീഫ് ജസ്റ്റിസുമാരായി നിയമിച്ചത്.
ത്രിപുര ചീഫ് ജസ്റ്റിസ് എ.എ. ഖുറേഷിയെയും രാജസ്ഥാൻ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയെയും പരസ്പരം മാറ്റി നിയമിച്ചു. ജസ്റ്റിസ് മുഹമ്മദ് റഫീക്കിനെ മദ്ധ്യപ്രദേശിൽ നിന്ന് ഹിമാചൽ പ്രദേശിലേക്കും ജസ്റ്റിസ് ബിശ്വനാഥ് സോമാഥറിനെ മേഘാലയയിൽ നിന്ന് സിക്കിമിലേക്കും ജസ്റ്റിസ് എ.കെ. ഗോസ്വാമിയെ ആന്ധ്രയിൽ നിന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |