കൊച്ചി: സംസ്ഥാനത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതിനായി ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഹൈക്കോടതി. തീരമേഖലയോടും തീരവാസികളോടും സർക്കാരുകൾ അവഗണന കാട്ടുന്നതായി ആരോപിച്ച് ആലപ്പുഴ കൃപാസനം കോസ്റ്റൽ മിഷൻ ഡയറക്ടർ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ നൽകിയ ഹർജിയിലാണ് നിർദ്ദേശം. കേരളത്തിലെ തീരദേശ പരിപാലനത്തിന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തയ്യാറാക്കിയ കരട് റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിക്കാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കടൽകയറ്റം തടയാൻ കടൽഭിത്തി നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തീരദേശ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. എന്നാൽ ഇവ താത്കാലിക നടപടികൾ മാത്രമാണെന്ന് ഹർജിക്കാർ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |