SignIn
Kerala Kaumudi Online
Thursday, 25 April 2024 9.35 PM IST

ലഖിംപൂർ സംഘർഷം; ആശിഷ് മിശ്ര റിമാന്‍ഡില്‍, കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യം

ashish-mishra

ലക്‌നൗ: ലഖിംപൂർ കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ രണ്ട് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആശിഷ് മിശ്ര ലഖിംപൂർ ജില്ലാ ജയിലിൽ റിമാന്റിൽ കഴിയും. റിമാൻഡ് കാലാവധി അവസാനിക്കുമ്പോൾ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും.

ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.12 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.

മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷിനെ കുടുക്കിയത്. സംഘർഷ സമയത്ത് താൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും, ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നായിരുന്നു ആശിഷ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ടാണ് വാദം പൊളിച്ചത്.

സംഭവ സമയത്ത് ആശിഷ് ലഖിംപൂരിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് ടവർ ലൊക്കേഷൻ റിപ്പോർട്ട്. ഈ മാസം മൂന്നിനാണ് ലഖിംപുര്‍ സംഘര്‍ഷം നടന്നത്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ASHISH MISHRA, JUDICIAL CUSTODY, LAKHIMPUR KHERI VIOLENCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.