ബംഗളൂരു: മുതിർന്ന കന്നട നടൻ സത്യജിത് (72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. അദ്ദേഹത്തിന്റെ ഒരു കാൽ നേരത്തെ മുറിച്ച് മാറ്റിയിരുന്നു. ഇന്നലെ വൈകിട്ട് സംസ്കാരം നടന്നു.
സിനിമയിലെത്തുന്നതിന് മുമ്പ് ബസ് ഡ്രൈവർ ആയിരുന്ന സത്യജിത്ത് നാടകങ്ങളിലും സജീവമായിരുന്നു. സിനിമയിലെത്തിയതോടെയാണ് സയീദ് നിസാമുദ്ദീൻ എന്ന പേര് മാറ്റി സത്യജിത് എന്ന പേര് സ്വീകരിച്ചത്.
1986 മുതൽ സിനിമയിൽ സജീവമാണ്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 600 ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പ്രിയങ്ക ഉപേന്ദ്രയുടെ സെക്കൻഡ് ഹാഫ് (2018) ആണ് അവസാനം അഭിനയിച്ച ചിത്രം.
അടുത്തിടെ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാരോപിച്ച് മകൾ രംഗത്തെത്തിയത് വിവാദമായെങ്കിലും സത്യജിത് ഇത് നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |