കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ സ്‌മരണയ്ക്കായി തപസ്യ കലാ സാഹിത്യവേദി ഏർപ്പെടുത്തിയ സാഹിത്യ, സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്‌കാരം എം.ടി.വാസുദേവൻ നായർക്ക് സമർപ്പിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കീർത്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം.ടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് പുരസ്കാരം സമ്മാനിച്ചു.
ആഷാ മേനോൻ പൊന്നാടയണിയിച്ചു. ജൂറി ചെയർമാൻ പി.ബാലകൃഷ്ണനും കവി പി.പി.ശ്രീധരനുണ്ണിയും ചേർന്ന് പ്രശസ്തിപത്രം നൽകി. തപസ്യ വർക്കിംഗ് പ്രസിഡന്റ് ശ്രീശൈലം ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവർ പങ്കെടുത്തു.
അക്കിത്തത്തിന്റെ ഒന്നാം ശ്രാദ്ധദിനത്തോടനുബന്ധിച്ച് ചാലപ്പുറത്തെ കേസരി ഭവനിൽ ഒരുക്കിയ അച്യുതസ്മൃതിയിൽ ആഷാ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. സംവിധായകൻ ഹരിഹരൻ, ശത്രുഘ്നൻ, പി.ആർ.നാഥൻ, പി.പി. ശ്രീധരനുണ്ണി, പ്രൊഫ. കെ.പി.ശശിധരൻ, ഡോ.എൻ.ആർ.മധു എന്നിവർ സംസാരിച്ചു. കാവ്യചിത്രാഞ്ജലിയുടെ ഉദ്ഘാടനം ചിത്രകാരൻ മദനൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |