ഭോപ്പാൽ : ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ വീട് മോഷണത്തിനായി തിരഞ്ഞെടുക്കുമ്പോൾ മോഷ്ടാവിന് അതിന് പിന്നിലെ വെല്ലുവിളികളെ കുറിച്ച് നല്ല നിശ്ചയം ഉണ്ടായിരിക്കണം. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി നിയമിതനായ ഉദ്യോഗസ്ഥന്റെ രണ്ടാഴ്ചയായി പൂട്ടിക്കിടന്ന വീട്ടിലാണ് മോഷ്ടാവ് കയറിയത്. എന്നാൽ മോഷണത്തിന് ശേഷം നിരാശനായി കുറിപ്പ് എഴുതിയിട്ടാണ് മോഷ്ടാവ് മടങ്ങിയത്. സൂക്ഷിക്കാൻ പണമില്ലെങ്കിൽ പിന്നെ എന്തിനാണ് വീട് പൂട്ടി ഇടുന്നതെന്നാണ് കുറിപ്പിൽ മോഷ്ടാവ് എഴുതിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥന്റെ നോട്ട്പാഡെടുത്താണ് കുറിപ്പ് എഴുതിയത്.
സമൂഹ മാദ്ധ്യമങ്ങളിൽ ഈ കുറിപ്പ് ഇപ്പോൾ വൈറലാണ്. എന്നാൽ പൊലീസിൽ സർക്കാർ ഉദ്യോഗസ്ഥനായ ത്രിലോചൻ സിംഗ് ഗൗർ നൽകിയ പരാതിയിൽ തന്റെ വീട്ടിൽ നിന്നും മുപ്പതിനായിരം രൂപയും, ആഭരണങ്ങളും കളവ് പോയിട്ടുണ്ടെന്നാണ്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായി നിയമിതനായ താൻ ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് വീട്ടിലെത്തിയതെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. കോട്വാലി പോലീസാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |