തൃശൂർ : പരസ്യമായി പ്രതിഷേധ സ്വരം ഉയർത്തുന്നവരേക്കാൾ അനേകായിരം മടങ്ങ് ജനങ്ങൾ മൗനത്തിലൂടെ മോദി, യോഗി സർക്കാരുകൾക്കെതിരെ പ്രതികരിക്കുന്നുണ്ടെന്നും അതാണ് കൂടുതൽ ഉയർന്ന് കേൾക്കുന്നതെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. പ്രതിഷേധിക്കുന്നവരെ എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷക കൂട്ടക്കുരുതിക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി തൃശൂർ കോർപറേഷൻ ഓഫീസ് പരിസരത്ത് നടത്തിയ മൗനവ്രത സമരം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ച മൗനവ്രത സമരത്തിൽ നേതാക്കളായ എം.പി വിൻസെന്റ് , ജോസഫ് ചാലിശ്ശേരി, ടി.വി ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ് ശ്രീനിവാസ്, ജോൺ ഡാനിയേൽ, സി.സി ശ്രീകുമാർ, ഐ.പി പോൾ, സി.ഒ ജേക്കബ്, നിജി ജസ്റ്റിൻ, കെ.എഫ് ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, സോണിയ ഗിരി, രവിജോസ് താണിക്കൽ, കെ.വി ദാസൻ, കെ.എച്ച് ഉസ്മാൻഖാൻ, കെ.കെ. ബാബു, ജോണി മണിച്ചിറ, സജീവൻ കുരിയച്ചിറ, സിജോ കടവിൽ, ബൈജു വർഗീസ്, സി.ബി ഗീത, പി. ശിവശങ്കരൻ, എം.എസ് ശിവരാമകൃഷ്ണൻ, എം.എ രാമകൃഷ്ണൻ, കല്ലൂർ ബാബു, കെ.അജിത് കുമാർ, അഡ്വ. മൊഹിയുദ്ദീൻ, ടി.എം. രാജീവ്, അനിൽ പുളിക്കൻ, പി.എം.എ ജബ്ബാർ, സുബൈദ മുഹമ്മദ്, കെ. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |