കോഴിക്കോട്: അശ്ലീല പരാമർശത്തെച്ചൊല്ലി രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്ന് വനിതാ കമ്മിഷൻ മുമ്പാകെ ഹരിത മുൻ നേതാക്കളുടെ മൊഴി.
ഇന്നലെ ടൗൺ ഹാളിൽ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവിയുടെ സാന്നിദ്ധ്യത്തിൽ ആരംഭിച്ച മെഗാ അദാലത്തിലാണ് നജ്മ തഹ്സിനയും മുഫീദ തസ്മിയയും ഹാജരായി മൊഴി നൽകിയത്.
കേസിന്റെ തുടക്കത്തിൽ പൊലീസ് കാണിച്ച താത്പര്യം പിന്നീട് കാണുന്നില്ലെന്നും അവർ പറഞ്ഞു. എതിർകക്ഷികളായ എം. എസ്. എഫ് നേതാക്കൾ തെളിവെടുപ്പിനെത്തിയില്ല. വീണ്ടും നോട്ടീസ് അയയ്ക്കാനാണ് കമ്മിഷൻ തീരുമാനം. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഹരിത മുൻ ഭാരവാഹികളുടെ ഹർജി പരിഗണനയ്ക്കെടുത്തത്. തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടു. പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇരുവരും മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |