കൊച്ചി: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങിയ ഡോക്‌ടറെ കാർ തടഞ്ഞു നിറുത്തി ശക്തികുളങ്ങര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അപമാനിച്ചെന്ന പരാതിയിൽ ആറാഴ്ചയ്‌ക്കകം നടപടിയെടുക്കാൻ കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. നെടുമ്പന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. നെബു ജോണിന്റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ജൂൺ ആറിനാണ് സംഭവം. മാസ്‌ക് ഉപയോഗിക്കാത്തതിനെ തുടർന്നാണ് ഡോക്ടറെ തടഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോൾ എത്രപറഞ്ഞാലും പൊലീസിന്റെ പ്രവർത്തനരീതിയും കൊളോണിയൽ കാലത്തെ മനോഭാവവും മാറില്ലെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |