കൊച്ചി: കുണ്ടറയിൽ എൻ.സി.പി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ അച്ഛനും ആരോപണ വിധേയനും ഉൾപ്പെടെ എട്ടു പേരെ എൻ.സി.പി പ്രാഥമികാംഗത്വത്തിൽ നിന്ന് ആറര വർഷത്തേക്ക് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സസ്പെഷനിൽ കഴിയുന്നവരാണ് ഇവരെല്ലാവരും.
സംസ്ഥാന സമിതി അംഗമാണ് പെൺകുട്ടിയുടെ പിതാവ്. കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട് വിൽജൻ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, എൻ.വൈ.സി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു, മുൻ ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരക്കൽ (എറണാകുളം), എസ്.വി. അബ്ദുൾ സലീം (കോഴിക്കോട്), എസ്. രാജീവ് (കുണ്ടറ) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് ആറു പേരെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കൽ, പാർട്ടിക്കെതിരെ പരസ്യ പ്രചാരണം, കുണ്ടറ പീഡന ശ്രമക്കേസുമായി ബന്ധപ്പെട്ടുയർന്ന നടപടികളിൽ പാർട്ടിക്കെതിരെ പ്രവർത്തിക്കൽ തുടങ്ങിയ കാര്യങ്ങളാണ് നടപടിക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |