കോന്നി : കനത്ത മഴയെ തുടർന്ന് കലഞ്ഞൂർ പഞ്ചായത്തിലെ കിഴക്കൻ മലയോരമേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ പാറമടകളും മണ്ണെടുപ്പും നടക്കുന്ന പ്രദേശങ്ങളാണിത്. കനത്ത മഴപെയ്യുമ്പോൾ ദുരന്തം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. സർക്കാർ സംവിധാനത്തിൽ പരിസ്ഥിതി ആഘാത പഠനം നടത്തി ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. ജനങ്ങളുടെ ആശങ്ക വർദ്ധിക്കുമ്പോഴും പഞ്ചായത്ത്, പൊലീസ് , ജിയോളജി, റവന്യു വകുപ്പുകൾ നോക്കുകുത്തിയാവുന്നതായും ആരോപണമുണ്ട്. കൂടൽ - പുന്നമൂട് റോഡരികിൽ തുടരുന്ന മണ്ണെടുപ്പിനെതിരെയും പരാതികൾ ഏറെയാണ്. ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവുപ്രകാരം ജനവാസ കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരത്തിൽ മാത്രമേ പാറ പൊട്ടിക്കൽ പാടുള്ളു എന്ന ഉത്തരവും ഇവിടെ പാലിക്കപ്പെടുന്നില്ലായെന്ന ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |