വർക്കല: തുടർച്ചയായ കനത്തമഴയിൽ വർക്കല താലൂക്കിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. ചെമ്മരുതി തോക്കാട് ലക്ഷംവീട് കോളനിയിൽ സജീവ്, പളളിക്കൽ പ്ലാച്ചിവിള ലക്ഷംവീട് കോളനിയിൽ ഓമന, വെട്ടൂർ വലയന്റകുഴി കൊച്ചുകോണംവീട്ടിൽ കൃഷ്ണൻകുട്ടി, നാവായിക്കുളം കിളക്കുംപുറം വാലുവിളവീട്ടിൽ ഗിരിജ എന്നിവരുടെ വീടുകളാണ് ഭാഗികകമായി തകർന്നത്. കുരയ്ക്കണ്ണി ഇടറോഡ്, വർക്കല ടെലഫോൺ എക്സ്ചേഞ്ച് റോഡ്, മുണ്ടയിൽ റോഡ്, ഒന്നാംപാലം എന്നിവിടങ്ങളിൽ റോഡിനു കുറുകെ മരങ്ങൾ വീണ് ഗതാഗതംതടസ്സപ്പെട്ടു. ഫയർഫോഴ്‌സെത്തി മരങ്ങൾ മുറിച്ചുമാറ്റി. ഇടവ -നടയറ കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കായലോരങ്ങൾ പ്രളയഭീതിയിലായി. ഇതിനെതുടർന്ന് കാപ്പിൽപൊഴി മുറിച്ച് കടലിലേക്ക് വെളളം തുറന്നുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |