ന്യൂഡൽഹി: കൊവിഡ് മൂലം വെട്ടിച്ചുരുക്കിയ ആഭ്യന്തര വിമാന സർവീസുകൾ വരുന്ന 18 മുതൽ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ കേന്ദ്ര സിവിൽ വ്യാേമയാന മന്ത്രാലയം അനുമതി നൽകി. ആകെ ഷെഡ്യൂളുകളുടെ 85 ശതമാനം മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസത്തേക്ക് നിറുത്തിവച്ച ആഭ്യന്തര വിമാനസർവീസുകൾ 2020 മേയ് 25ന് 33 ശതമാനം സർവീസുകളുമായാണ് പുനഃരാരംഭിച്ചത്. പിന്നീട് ഘട്ടംഘട്ടമായി സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയായിരുന്നു. രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുകയും വിമാന യാത്രയ്ക്ക് ആവശ്യക്കാർ ഏറുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |