SignIn
Kerala Kaumudi Online
Saturday, 20 April 2024 5.46 AM IST

നാളെ അദാനി ഏറ്റെടുക്കും: തിരു.വിമാനത്താവളത്തിൽ യൂസർ ഫീ ഒഴിവാക്കും

ആഭ്യന്തര ടെർമിനൽ കാർഗോ കോംപ്ലക്‌സായേക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് നാളെ ഏറ്റെടുക്കുമ്പോൾ, യൂസർ ഫീ ഒഴിവാക്കുന്നത് സജീവ പരിഗണനയിൽ. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണിത്.

നെടുമ്പാശേരി വിമാനത്താവളത്തിന്റെ വരവോടെ, തിരുവനന്തപുരം വിമാനത്താവളത്തിലേക്കുളള യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം ഇടിവാണുണ്ടായത്. ഒരു യാത്രക്കാരനിൽ നിന്ന് ആയിരം രൂപയ്‌ക്കടുത്ത് ഈടാക്കുന്ന യൂസർ ഫീയാണ് പ്രശ്നമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. യൂസർ ഫീ കുറച്ചാൽ യാത്രാനിരക്ക് കുറയുമെന്നത് കൂടുതൽ യാത്രക്കാരെ ആകർഷിക്കും. നെടുമ്പാശേരിയിലും കണ്ണൂരിലും യൂസർ ഫീ ഇല്ലാത്തതും അദാനി ഗ്രൂപ്പിനെ ഇതിന് നിർബന്ധിതരാക്കും.

കാർഗോ

കോംപ്ലക്‌സ്

സർവീസുകൾ പൂർണമായും രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റി ആഭ്യന്തര ടെർമിനലിനെ കാർഗോ കോംപ്ലക്‌സാക്കാൻ അദാനി ഗ്രൂപ്പിന് ആലോചനയുണ്ട്. ഇതിന്റെ സാദ്ധ്യതകൾ ആരാഞ്ഞപ്പോൾ,വ്യവസായികൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. തിരുവനന്തപുരത്തിന് മുകളിലൂടെ ദിനം പ്രതി നൂറിലേറെ വിമാനങ്ങളാണ് പറക്കുന്നത്. ഇവയ്‌ക്ക് ഇന്ധനം നിറയ്‌ക്കാനുളള സംവിധാനമൊരുക്കലും ആലോചിക്കുന്നുണ്ട്.

വെല്ലുവിളികളേറെ

രാജ്യത്തെ സുരക്ഷിത വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരത്തേതെങ്കിലും അദാനി ഗ്രൂപ്പിന് മുന്നിൽ വെല്ലുവിളികളേറെയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനങ്ങളുണ്ടെങ്കിലും യൂറോപ്യൻ-അമേരിക്കൻ യാത്രക്കാരുടെ ഇന്ത്യൻ ഹബ്ബ് ദുബായ് ആണ്. കടൽ തീരത്തിനടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിന് രണ്ടാമതൊരു റൺവേയാണ് ഇനി അനിവാര്യം. എന്നാൽ കടൽക്ഷോഭം വേട്ടയാടുന്ന നഗരത്തിൽ ഇത് സാദ്ധ്യമാക്കുക അത്ര എളുപ്പമല്ല.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് മറ്റൊരു പ്രശ്‌നം. മൂന്നും നാലും മണിക്കൂർ കാത്ത് നിൽക്കേണ്ട യാത്രക്കാർക്ക് വിശ്രമിക്കാനുള്ള ലോഞ്ചിൽ പോലും സൗകര്യങ്ങൾ കുറവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.