ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിക്കും. ഇന്നലെ വൈകിട്ട് നാലിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2389.78 അടിയാണ് ജലനിരപ്പ്. 2390.86 അടിയിലെത്തിയാൽ തുറക്കുന്നതിന് മുന്നോടിയായ ആദ്യ ജാഗ്രതാ നിർദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2396.86 അടിയെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86 അടിയെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2398.86 അടിയെത്തിയാൽ അണക്കെട്ട് തുറക്കും. 2018ലാണ് ഇതിന് മുമ്പ് അണക്കെട്ട് തുറന്നത്.
സംഭരണശേഷിയുടെ 84.68 ശതമാനം വെള്ളം ഡാമിലുണ്ട്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5.18 സെ.മീ മഴ ലഭിച്ചു. 27.848 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 10.271 മില്യൺ യൂണിറ്റായിരുന്നു ഇന്നലെ മൂലമറ്റം പവർൗസിലെ വൈദ്യുതി ഉത്പാദനം.
ചെറിയ അണക്കെട്ടുകളായ കുണ്ടള, പാംബ്ല, മലങ്കര, കല്ലാർക്കുട്ടി എന്നിവയുടെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 128.6 അടിയിലെത്തി. 142 അടിയാണ് സംഭരണശേഷി. മഴയിൽഅങ്ങിങ്ങ് മണ്ണിടിച്ചിലുണ്ടായതല്ലാതെ ഇടുക്കിയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |