മുംബയ്: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ ബംഗ്ളാവ് സ്കൂളാക്കി മാറ്റുന്നു. ദാവൂദിന്റെ അച്ഛൻ ഇബ്രാഹിം കസ്കർ മുംബയ് ക്രൈം ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് കുടുംബത്തിന് അവധികാലം ചെലവഴിക്കുന്നതിന് വേണ്ടി 1979-80 കാലഘട്ടത്തിൽ രത്നഗിരിയിൽ നിർമിച്ച ബംഗ്ളാവാണ് സ്കൂളാക്കി മാറ്റുന്നത്. മഹാരാഷ്ട്രയിലെ കള്ളക്കടത്ത് - ഹവാല പണമിടപാട് നിയമം അനുസരിച്ച് ലേലത്തിൽ വച്ച മാളിക സുപ്രീം കോടതി അഭിഭാഷകനായ അജയ് ശ്രീവാസ്തവ വാങ്ങിക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് ബംഗ്ളാവ് സ്കൂളാക്കി മാറ്റാൻ മുൻകൈയെടുക്കുന്നത്.
സനാതൻ ധരം പത്ശാല എന്ന ട്രസ്റ്റിനു കീഴിലായിരിക്കും സ്കൂൾ ആരംഭിക്കുകയെന്നും ശ്രീ ചിത്രഗുപ്ത ഭവൻ എന്നായിരിക്കും മാളിക ഇനിമുതൽ അറിയപ്പെടുകയെന്നും ശ്രീവാസ്തവ പറഞ്ഞു. പഴയകാല ഗുരുകുല - മദ്രസ രീതിയിലായിരിക്കും സ്കൂൾ പ്രവർത്തിക്കുകയെന്നും ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും കുട്ടികളിൽ പകർന്നു കൊടുക്കുന്നതിലാകും കൂടുതൽ ശ്രദ്ധ എന്നും ശ്രീവാസ്തവ പറഞ്ഞു.
66.5 സെന്റ് സ്ഥലത്താണ് മൂന്ന് നിലയുള്ള മണിമാളിക സ്ഥിതിചെയ്യുന്നത്. ഇതിനു പുറമേ 27000 സ്‌ക്വയർ ഫീറ്റ് സ്ഥലം മാളികയിരിക്കുന്നതിന് എതിർവശത്തായി വേറെയുമുണ്ട്. ഈ രണ്ട് സ്ഥലവും ചേർത്താണ് ശ്രീവാസ്തവ വാങ്ങിയത്. കഴിഞ്ഞ ആഴ്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയെന്നും കെട്ടിടം നവീകരിച്ച ശേഷം സ്കൂൾ നടത്തിപ്പിനു വേണ്ടി ട്രസ്റ്റിനു ഉടൻ കൈമാറുമെന്നും ശ്രീവാസ്തവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |