ന്യൂഡൽഹി : ലഖിംപൂർ സംഭവത്തെ അപലപിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സംഭവത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും അന്വേഷണം ശരിയായ ദിശയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. പാർട്ടിയോ പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളിൽ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി
അതേസമയം രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്ന് മന്ത്രി അറിയിച്ചു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്നും അവർ വ്യക്തമാക്കി. ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും ധനമന്ത്രി പറഞ്ഞു.
അതിനിടെ കേന്ദ്രമന്ത്രി അജയ് മിശ്രയെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടു. ലഖീംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിംഗ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അതേസമയം ലഖിംപൂര്‍ സംഭവത്തില്‍ ഒരാള്‍ കൂടി കീഴടങ്ങിയതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |