കൊച്ചി: സൂരജ് രണ്ടു കുറ്റങ്ങളിലായി 17 വർഷം തടവുശിക്ഷ അനുഭവിച്ച് കഴിഞ്ഞശേഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന വിധി അസാധാരണമാണ്. തടവുശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് സാധാരണ പറയാറുള്ളത്. ഈ കേസിൽ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പ്രത്യേകം ശിക്ഷ വിധിച്ചത്. ഇത്തരം വിധികൾ അപൂർവമായെങ്കിലും കേരളത്തിലുണ്ടായിട്ടുണ്ട്.
തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 24വർഷം തടവുശിക്ഷയും 80.33 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പ്രതി ഇൗ ശിക്ഷകൾ ഒാരോന്നായി അനുഭവിക്കണമെന്നും തൃശൂർ ജില്ലാ അഡി. സെഷൻസ് കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിരുന്നതായി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു പറഞ്ഞു.
പറവൂർ പീഡനവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഇരയായ പെൺകുട്ടിയുടെ പിതാവിന് വിചാരണക്കോടതി പലതവണ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |