കൊല്ലം: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസ് പ്രതി സൂരജ് എസ്. കുമാർ പറഞ്ഞു. ശിക്ഷാവിധി കേട്ട ശേഷം ജയിലിലേക്ക് പോകുന്നതിനിടെ മാദ്ധ്യമങ്ങളോടാണ് പ്രതി ഇങ്ങനെ പറഞ്ഞത്. കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല, മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ പറഞ്ഞ മൊഴി മാത്രം നോക്കിയാൽ എല്ലാം മനസിലാകുമെന്നും സൂരജ് പറഞ്ഞു.
ഉത്ര വധക്കേസിൽ വിധി അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് പ്രതിഭാഗം അഭിഭാഷകർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളുമില്ല. ക്രിമിനൽ നടപടിച്ചട്ടം പൂർണമായും പാലിച്ചല്ല വിചാരണ നടന്നത്. അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് പറയുന്ന സ്ഥലം അടൂർ പറക്കോടാണ്. അതിൽ അടൂർ പൊലീസാണ് എഫ്.ഐ.ആർ എടുക്കേണ്ടത്. വിചാരണ നടക്കേണ്ടതും അവിടെയാണ്. പകരം വധക്കേസുമായി ബന്ധിപ്പിച്ച് ഇവിടെ വിചാരണ നടത്തി. ഡമ്മിയോടുള്ള പാമ്പിന്റെ പ്രതികരണം തന്നെയാണ് ഉത്രയോടുണ്ടായതെന്ന് പറയാനാകില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അഭിഭാഷകരായ എസ്. അജിത് പ്രഭാവ്, എ. അശോക് കുമാർ, ബ്രിജേന്ദ്രലാൽ, ജിത്തു എസ്. നായർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |