തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്കുശേഷം സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാലയമായ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങി. 350ഓളം ക്ലാസ് മുറികളിൽ രണ്ട് ഘട്ടങ്ങളിലായി അണുനശീകരണവും കെട്ടിടങ്ങളിലെ പെയിന്റിംഗും നടന്നു. സ്‌കൂൾ ബസുകളുടെ അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞതായി പ്രിൻസിപ്പൽ ഫാ. ബാബു. ടി പറഞ്ഞു. എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരുടെ സഹായത്തോടെയാണ് ശുചീകരണം നടത്തിയത്.
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്‌ബാൾ, ടെന്നീസ്, വോളിബാൾ, ക്രിക്കറ്റ് എന്നിവയുടെ പരിശീലനവും ആരംഭിച്ചു.
എല്ലാ വിദ്യാർത്ഥികളും തുടക്കത്തിൽ സ്‌കൂളിലേക്ക് വരില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എല്ലാ ക്ലാസുകളിലും 10 ശതമാനം ഹാജർ കുറഞ്ഞുനിൽക്കുമെന്നും ഇത് അദ്ധ്യയനത്തിന് ഗുണകരമാകുമെന്നും മാനേജ്‌മെന്റ് കരുതുന്നു. എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുളള ഓരോ വിഭാഗങ്ങളിലും പ്രത്യേക സമയങ്ങളിലാണ് ക്ലാസ്. ഈ ക്രമീകരണം തിരക്ക് കുറയ്‌ക്കുമെന്നാണ് കണക്കുകൂട്ടൽ.
മെയിൻ ഗേറ്റ് മുതൽ പ്രധാന പോയിന്റുകളിലെല്ലാം രാവിലെ 9 മുതൽ അദ്ധ്യാപകർ ഡ്യൂട്ടിയിലുണ്ടാകും. വിവിധ വിദ്യാർത്ഥി സംഘടനകളും സുരക്ഷ ഉറപ്പുവരുത്താനെത്തും. വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും കെ.എസ്.ആർ.ടി.സി ബസുകളിലാണെത്തുന്നത്. 200 ടോയ്ലെറ്റുകളാണ് സ്‌കൂളിലുള്ളത്. ഒരുക്കങ്ങൾക്കായി അനദ്ധ്യാപകരും സജീവമായി രംഗത്തുണ്ടെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
വർക്കല മുതൽ നെയ്യാറ്റിൻകര വരെ ജില്ലയുടെ
വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ 464 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്
ഹയർസെക്കൻഡറി പരീക്ഷയിൽ 200 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്
തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ
ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂൾ ഓഡിറ്റോറിയം
15 കൗൺസിലർമാരുടെയും വിവിധ മന്ത്രിമാരുടെയും കുട്ടികൾ പഠിക്കുന്നു
ഹയർസെക്കൻഡറിയിൽ മാത്രം 14 ബാച്ച്
ഒരു ക്ലാസിന് ശരാശരി 39 ഡിവിഷൻ
ആകെ വിദ്യാർത്ഥികൾ - 13,500
അദ്ധ്യാപകർ - 350
അനദ്ധ്യാപകർ - 100
സ്‌കൂൾ ബസുകൾ - 30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |