സൗദിക്ക് പിന്നാലെ ഒമാനിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒമാൻ ആരോഗ്യമേഖലയിൽ 117 സ്വദേശി ഡോക്ടർമാരെ നിയമിച്ചു.
ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ, പാരാമെഡിക്കൽ, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. 176 സ്വദേശികളെ ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്.
എൻജിനീയറിംഗ്, കമ്പ്യൂട്ടർ വിഭാഗവും ഇതിൽ ഉൾെപ്പടും. 133 സ്വദേശികളെ മെഡിക്കൽ അസിസ്റ്റന്റ് വിഭാഗത്തിലാണ് നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് ജോലി നൽകുന്നതിൻറ ഭാഗമായി തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ പരിശീലനത്തിനായി 610 സ്വദേശികളെയും നിയമിച്ചു.
മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഊർജ്ജിതപ്പെടുത്തുന്നതാണ് ഈ നിയമനങ്ങൾ. മന്ത്രാലയത്തിന്റെ ചില വിഭാഗങ്ങളിൽ 100 ശതമാനം സ്വദേശിവത്കരണം നടത്തിയതായും പ്രസ്താവനയിൽ പറയുന്നുണ്ട്. ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം മലയാളികൾ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |