ന്യൂഡൽഹി: സിങ്ഘു അതിർത്തിക്കടുത്ത് കർഷകരുടെ പ്രധാന പ്രതിഷേധ വേദിക്ക് സമീപത്തായി പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മറിഞ്ഞുകിടക്കുന്ന ബാരിക്കേഡിൽ കൈവെട്ടി മാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചെന്നാരോപിച്ച് സിഖ് തീവ്ര സംഘടനയായ നിഹാങ്ങിൽ ഉൾപ്പെട്ടവരാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തല്ലിക്കൊന്ന് ബാരിക്കേടിൽ കെട്ടിതൂക്കിയതിനു ശേഷം കൈ വെട്ടിമാറ്റിയതാകാം എന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായ വിശദീകരണം പൊലീസ് ഇതുവരെ നൽകിയില്ല.
മൃതദേഹം സിവിൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ലോക് ഡൗണിൽ പാട്യാലയിൽ വാഹന പരിശോധനക്കിടെ യാത്രാ പാസ് ചോദിച്ച പൊലീസുകാരന്റെ കൈ നിഹാങ്ങുകാർ വെട്ടിമാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |