ആലപ്പുഴ: ആറ് മാസം മുൻപ് കൊവിഡ് ബാധിച്ച് മരണമടഞ്ഞ കണ്ടക്‌ടറെ എറണാകുളത്തേക്ക് സ്ഥലംമാറ്റി കെഎസ്‌ആർടിസി. ചേർത്തല ഡിപ്പോയിലെ കണ്ടക്‌ടറായിരിക്കെ മരണമടഞ്ഞ പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്‌മാനെ(36) സ്ഥലംമാറ്റിയെന്ന് കാണിച്ചാണ് ബന്ധുക്കൾക്ക് ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഉടൻ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശമുണ്ട്.
സംഭവം വിവാദമായതോടെ കെഎസ്‌ആർടിസി അധികൃതർ വിശദീകരണം നൽകിയിട്ടുണ്ട്. സാങ്കേതികമായി സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമായത്. മരണം യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവ് വന്നതോടെ കരട് സ്ഥലംമാറ്റ പട്ടികയിലില്ലായിരുന്ന ഫസലിന്റെ പേര് അന്തിമ പട്ടികയിൽ ഉൾപ്പെട്ടുവെന്നാണ് വിശദീകരണം.
മുൻപ് ഫസലിന്റെ മരണശേഷമുളള ചടങ്ങുകൾ നടക്കുമ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും രോഗം കൂടുതലാണെന്നും ബന്ധുക്കൾ ഉടൻ എത്തണമെന്നും ഫോൺ വന്നതും വിവാദമായിരുന്നു. പിന്നീട് ഇത് അബദ്ധം സംഭവിച്ചതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |