തിരുവല്ല: സഭാ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ കാതോലിക്ക ബാവയ്ക്ക് കഴിയട്ടെയെന്ന് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ ഒൻപതാം കാതോലിക്കയായി അഭിഷിക്തനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ധ്വാനവും പ്രാർത്ഥനയും പുതിയ കാതോലിക്കാ ബാവയുടെ പ്രത്യേകതയാണ്. അദ്ധ്വാനശീലത്തിന്റെ പാരമ്പര്യമുള്ള ജീവിതത്തിൽനിന്ന് പ്രാർത്ഥനയും സഭാ ജനങ്ങളോട് കരുതലുമുള്ള വൈദിക ജീവിതത്തിലേക്കുള്ള ഉയർച്ചയാണ് അദ്ദേഹത്തിന്റേതെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി വി.എൻ വാസവൻ, മേജർ ആർച്ച് ബിഷപ് മാർ ക്ലിമ്മീസ്, യൂയാക്കിം മാർ കൂറിലോസ്, ലത്തീൻ കത്തോലിക്കാ സഭ പുനലൂർ സഭാദ്ധ്യക്ഷൻ സെൽവസ്റ്റർ പുന്നുമുത്തൻ, കൽദായ സഭയുടെ ഔഗേൻ കുര്യാക്കോസ്, കത്തോലിക്ക സഭ തിരുവല്ല ബിഷപ്പ് തോമസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, വൈദിക ട്രസ്റ്റി എം.ഒ ജോൺ, സഭാ ട്രസ്റ്റി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ എം.സി.കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി, ആന്റോ ആന്റണി എം.പി, തോമസ് ചാഴിക്കാടൻ എന്നിവരും റഷ്യൻ ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ കിറിൾ പാത്രിയർക്കീസ്, എം. പി. മാരായ അന്റോ ആന്റണി, തോമസ് ചാഴിക്കാടൻ, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു ടി. തോമസ്, മോൻസ് ജോസഫ് എന്നിവരും പ്രസംഗിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |