ലണ്ടൻ: ബ്രിട്ടീഷ് എംപിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസ്സിന്റെ മരണം ഭീകരാക്രമണമെന്ന് ബ്രിട്ടൻ. ഡേവിഡ് ഇന്നലെയാണ് കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഓൺ സീയിലെ ബെൽഫെയേഴ്സ് മെത്തോഡിസ്റ്റ് പള്ളിയിൽ നടന്ന യോഗത്തിനിടെയായിരുന്നു സംഭവം. ഡേവിഡിന്റെ മണ്ഡലമാണ് ലേ ഓൺ സീ. അക്രമി വേദിയിലേക്ക് അതിക്രമിച്ച് കയറുകയും ഡേവിഡിനെ തുടരെ തുടരെ കഠാരകൊണ്ട് കുത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
എംപി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ബ്രിട്ടന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എംപിയുടെ കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ ഔദ്യോഗിക പതാക താഴ്ത്തിക്കെട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |