മലപ്പുറം:എം എൽ എ ആയതുകൊണ്ട് എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് പി വി അൻവർ. ആരും തന്നെ തിരയേണ്ടെന്നും, ജനങ്ങൾക്കിടയിലുണ്ടെന്നുമാണ് അൻവറിന്റെ അവകാശവാദം.തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ പ്രതിനിധിയായിട്ടാണ് ഞാൻ നിയമസഭയിലെത്തിയത്. പാർട്ടിയ്ക്ക് അതിന്റേതായിട്ടുള്ള ചട്ടക്കൂടുണ്ട്. ആ ചട്ടക്കൂടിനനുസരിച്ചേ എനിക്കും, ആർക്കും പ്രവർത്തിക്കാനാകൂ. ജയശങ്കർ പറഞ്ഞു മലപ്പുറത്തെ പ്രമാണിമാരിൽ നിന്ന് പണം വാങ്ങിയാണ് ഇവിടെ സീറ്റ് കൊടുക്കുന്നതെന്ന്. ആരുടെയും കട്ടുണ്ടാക്കിയതല്ല. പാരമ്പര്യമായിട്ടും ഞങ്ങൾ അദ്ധ്വാനിച്ചും ഉണ്ടാക്കിയതാണ്.കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നും സിപിഎമ്മിലേക്ക് വന്നാൽ ഞങ്ങൾ മുതലാളിമാർ. അല്ലെങ്കിലോ...ജയശങ്കർ എന്തേ പത്ത് കൊല്ലം മുൻപ് എന്നെ പറയാതിരുന്നേ? എന്തേ രണ്ട് കൊല്ലം മുൻപ് കെ പി മുസ്തഫ മുതലാളിയാണെന്ന് പറയാത്തത്?'- അദ്ദേഹം ചോദിച്ചു. അഡ്വ. ജയശങ്കറിനെതിരെയാണ് പരാമർശം.
വിവാദങ്ങൾ കോൺഗ്രസിന്റെ സൃഷ്ടിയാണെന്നും അൻവർ പറഞ്ഞു.കോൺഗ്രസിലെ ബി ജെ പി ഏജന്റാണ് കെ സി വേണുഗോപാലെന്നും അൻവർ ആരോപിച്ചു. കെ സി വേണുഗോപാലിന്റെ നോമിനിയാണ് ഇപ്പോഴത്തെ കെ പി സി സി അദ്ധ്യക്ഷനെന്നും അദ്ദേഹം വിമർശിച്ചു.നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിക്കുള്ളൂവെന്നും അൻവർ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |